റെയിൽവേ യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു!

Updated on 30-Dec-2022
HIGHLIGHTS

മൂന്നു കോടി യാത്രക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ഡിസംബർ 27നാണ് ഈ ഡാറ്റാ ചോർച്ച ഉണ്ടായത്

ഡാറ്റാ ലംഘനങ്ങൾക്ക് സർക്കാർ 500 കോടി രൂപ വരെ പിഴ ചുമത്തുയിട്ടുണ്ട്

ഇന്ത്യൻ റെയിൽവേ (Indian Railway) യുടെ 3 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഈ വിവരങ്ങൾ ഹാക്കർ ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്ക് വച്ചതായും പറയപ്പെടുന്നു. ഹാക്കർമാർക്ക് കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇമെയിൽ, മൊബൈൽ നമ്പർ, മേൽവിലാസം, പ്രായം തുടങ്ങിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ വിശദമാക്കുന്നു. അതേസമയം, നിലവിൽ ലഭിക്കുന്ന വാർത്ത അനുസരിച്ച്, ഈ ഡാറ്റ ചോർച്ച സംബന്ധിച്ച് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നിരുന്നാലും, റെയിൽവേ ബോർഡ് സിഇആർടി-ഇന്നിന് മുന്നറിയിപ്പ് അയച്ചു. അന്വേഷണത്തിന് ശേഷം, ഡാർക്ക് വെബിൽ ലഭ്യമായ സാമ്പിൾ ഡാറ്റ IRCTC-യുടെ API വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.
ഡിസംബർ 27നാണ് ഡാറ്റാ ചോർച്ച നടന്നത്. 'ഷാഡോ ഹാക്കർ' എന്ന പേരിൽ, ഈ വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു റെക്കോർഡ് ഡാർക്ക് വെബിൽ പങ്കിടുകയായിരുന്നു. പല സർക്കാർ വകുപ്പുകളിലും ഉള്ളവരുടെ ഇ-മെയിൽ അക്കൗണ്ടുകളും ലഭിച്ചു. എങ്ങനെയാണ് ഹാക്കർമാർക്ക് ഐആർസിടിസിയുടെ ഡാറ്റ ലഭ്യമായതെന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ സൈബർ സുരക്ഷാ കമ്പനികൾ അന്വേഷിക്കുകയാണ്. 

2019ൽ, ഏകദേശം 9 ദശലക്ഷം ആളുകളുടെ ഡാറ്റ ഹാക്ക് ചെയ്തിരുന്നു . ഇത് തടയാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ, ഭേദഗതി ചെയ്ത ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രകാരം, ഡാറ്റാ ലംഘനങ്ങൾക്ക് 500 കോടി രൂപ വരെ പിഴ ചുമത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

അടുത്തിടെയാണ് ഡൽഹി എയിംസിന്റെ സെർവറുകൾ ചൈന ആസ്ഥാനമായുള്ള ഹാക്കർമാർ ഹാക്ക് ചെയ്തതായി റിപ്പോർട്ട് വന്നത്. നാൽപ്പത് ഫിസിക്കൽ സെർവറുകളിൽ അഞ്ചിലേക്കും ഹാക്കർമാർ ആക്‌സസ് നേടിയതായി അവകാശമുയർത്തി. ഇത് ഏകദേശം 4 കോടി രോഗികളുടെ സ്വകാര്യ ഡാറ്റ അപകടത്തിലാക്കുന്നതായിരുന്നു.

Connect On :