Aadhaar വേരിഫിക്കേഷൻ; 15 ദിവസം കൂടി നീട്ടി നൽകി

Aadhaar വേരിഫിക്കേഷൻ; 15 ദിവസം കൂടി നീട്ടി നൽകി
HIGHLIGHTS

ആധാർ വെരിഫിക്കേഷൻ സ്വകാര്യ മേഖലയിലേയ്ക്കു കൂടി നൽകുന്നതിനുള്ള സമയം നീട്ടിനൽകി

15 ദിവസം കൂടി ആധാർ വെരിഫിക്കേഷൻ നടത്താനുള്ള സമയം നീട്ടി

22 കമ്പനികൾക്ക് ആധാർ നമ്പറുകൾ ഉപയോഗിച്ച് ഐഡന്റിറ്റികൾ പരിശോധിക്കാം

ആധാർ വെരിഫിക്കേഷൻ സംവിധാനം സ്വകാര്യ മേഖലയിലേയ്ക്കു കൂടി നൽകുന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ  കേന്ദ്രം സമയം നീട്ടിനൽകി. നേരത്തെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരുന്നു.  പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ കരട് വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുകയും മെയ് അഞ്ചു വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇത് 15 ദിവസം കൂടി നീട്ടി നൽകിയിരിക്കുകയാണ്. 

22 കമ്പനികൾക്ക് ഐഡന്റിറ്റികൾ പരിശോധിക്കാം                          

സംസ്ഥാന ക്ഷേമ ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അത്തരം പരിശോധന നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ടാറ്റ, മഹീന്ദ്ര, ആമസോൺ, ഹീറോ എന്നിവയുൾപ്പെടെ 22 കമ്പനികൾക്ക് ആധാർ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്തൃ ഐഡന്റിറ്റികൾ പരിശോധിക്കാനും ധനമന്ത്രാലയം മുമ്പ് ഒരു വിജ്ഞാപനം വഴി അനുമതി നൽകിയിരുന്നു. ഗോദ്‌റെജ് ഫിനാൻസ്, ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ് സൊല്യൂഷൻസ്, ഐഐഎഫ്എൽ ഫിനാൻസ്, മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, യൂണിയോർബിറ്റ് പേയ്‌മെന്റ് സൊല്യൂഷൻസ് ലിമിറ്റഡ്, എസ് വി  ക്രെഡിറ്റ്‌ലൈൻ ലിമിറ്റഡ് എന്നിവ ഈ കമ്പനികളിൽ ഉൾപ്പെടുന്നു

സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യസ്ഥാപനങ്ങൾക്ക് ആധാർ വെരിഫിക്കേഷൻ അനുവദിക്കാനുളള സർക്കാർ നീക്കത്തെ     പ്രതികൂലിക്കുന്നവരുമുണ്ട്. സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകിയാൽ വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടെയുള്ള  ഡാറ്റ ചോർച്ചയ്ക്ക് കാരണമായേക്കുമെന്നും വാദമുണ്ട്. എന്നാൽ സ്വകാര്യമേഖലയ്ക്കു കൂടി ആധാർ പ്രമാണീകരണത്തിന് അ‌നുമതി നൽകുന്നത് കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും വിലയിരുത്തലുണ്ട്.

കൃത്യമായ രേഖകളും വിശദീകരണവും നിർബന്ധം

കൃത്യമായ രേഖകളും, വിശദീകരണവും നൽകാൻ സാധിച്ചാൽ മാത്രമേ സ്ഥാപനങ്ങൾക്കു ആധാർ ഡാറ്റ ഉപയോഗിക്കാൻ അനുമതി നൽകൂവെന്നു കേന്ദ്രം വ്യക്തമാക്കുന്നു. നിർദ്ദേശം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (UIDAI) അയയ്ക്കണം. 2018 ൽ, സമാനമായ നിർദ്ദേശം വഞ്ചനയ്ക്കു കാരണമായേക്കാമെന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ കെവൈസി നടപടികൾ ലഘൂകരിക്കാനും, നിർബന്ധമാക്കാനും നടപടികൾ സ്വീകരിക്കുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭഖഗമാണ് നിലവിലെ നീക്കമെന്നാണു സൂചന.

സംസ്ഥാന ക്ഷേമ ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അത്തരം പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു 2018 ലെ കോടതി പരാമർശം. എന്നാൽ നിയമം വഴി തന്നെ സ്വകാര്യ മേഖലയ്ക്കും അനുമതി നൽകാനുള്ള നീക്കമാണ് സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo